-
-
- ആന്മേരിക്ക് ഒന്നാം റാങ്ക്
കേരള യൂണിവേഴ്സിറ്റിയുടെ ബി.എ ഹിസ്റ്ററി പരീക്ഷയില്‍ തിരുവനന്തപുരം ഓല് സെയിന്‍സ് കോളേജിലെ ആന്മേരി എം. ഒന്നാംറാങ്ക് നേടി. ബി.എസ്.എന്‍.എല്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഓഫീസിലെ ഉദ്യോഗസ്ഥ അറക്കുളം സ്വദേശി വി.ഡി മേരിയുടെയും ഇടുക്കി ഡിസിസി ജനറല്‍ സെക്രട്ടറി എം.കെ പുരുഷോത്തമന്റെയും മകളാണ്.
-
-
-
- പൂര്‍വവിദ്യാര്‍ത്ഥിസംഗമം
മൂലമറ്റം സെന്റ്. ജോസഫ് കോളേജ് കൊമേഴ്സ് വിഭാഗം പൂര്‍വവിദ്യാര്‍ത്ഥിസംഗമം പ്രിന്‍സിപ്പാള്‍ റവ. ഡോ. ജില്‍സണ്‍ ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു. മുന്‍പ്രിന്‍സിപ്പല്‍ ഫാ. അലോഷ്യസ് പുതിയപറമ്പില്‍, ഫാ. പി.എ വര്‍ക്കി ഐക്കരമറ്റം, പ്രഫ. കെ.എ തോമസ്, എം. മോനിച്ചന്, പ്രഫ. വിന്‍സന്റ് മാളിയേക്കല്‍, പ്രഫ. ബേബി തോമസ്, ജോബി സെബാസ്റ്റ്യന്‍, സജി കെ ജോര്‍ജ്, നീനമോള് ജോര്‍ജ് എന്നിവര്‍ സമീപം.
-
-
-
- കണ്ണന്റെ ലീലകളില്‍ നാട് അമ്പാടിയായി
തൊടുപുഴ: കാര്‍മുകില്‍വര്‍ണന്റെ ലീലകളില്‍ നാടും നഗരവും അമ്പാടിയായി. രാധാ കൃഷ്ണന്മാരും തോഴിമാരും മനംനിറഞ്ഞ കാഴ്ചയായി. ഭഗവാന്റെ ജന്മനാളില് പുണ്യം നേടി ഭക്തര്‍ സായൂജ്യമടഞ്ഞു. വൃന്ദാവനവും ഗോപികമാരും അവതാരലീലകളും വീഥികളില്‍ നിറഞ്ഞതോടെ കൃഷ്ണചരിതത്തിന്റെ നേര്‍ക്കാഴ്ചയുമായി. അഭൂതപൂര്‍വമായ ഭക്തജനത്തിരക്കില്‍ നഗരം മുങ്ങിയപ്പോള്‍ കൃഷ്ണസ്തുതികള്‍ എങ്ങും അലയടിച്ചു. ടൗണ്‍ ബാലഗോകുലങ്ങളുടെയും ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ദേവസ്വത്തിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചത്. മണിക്കൂറുകള്‍ക്കു മുമ്പേ നഗരവീഥികളും കെട്ടിടങ്ങളും ആബാലവൃദ്ധം ജനങ്ങളെക്കൊണ്ടു നിറഞ്ഞു. നല്ല കാലാവസ്ഥയായതിനാല്‍ ഇത്തവണ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് വൈകിട്ട് നാലുമണിയോടെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നും പുണ്യസങ്കേതങ്ങളില് നിന്നും ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് ശോഭായാത്ര ആരംഭിച്ചു. ഇതിനു മുന്നോടിയായി വിവിധ ക്ഷേത്രങ്ങളില്‍ ഉറിയടിയും പ്രസാദ വിതരണവും ഉണ്ടായിരുന്നു. കാരിക്കോട് ഭഗവതി ക്ഷേത്രം, കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം, മുതലിയാര്‍മഠം മഹാദേവക്ഷേത്രം, ആരവല്ലിക്കാവ് ദേവി ക്ഷേത്രം, വെങ്ങല്ലൂര്‍ നടയില്‍ക്കാവ് ദേവിക്ഷേത്രം, മണക്കാട് നരസിംഹസ്വാമി ക്ഷേത്രം, നെല്ലിക്കാവ് ദേവി ക്ഷേത്രം, മുല്ലയ്ക്കല് ശ്രീധര്‍മശാസ്താ ക്ഷേത്രം, ഒളമറ്റം ഉറവപ്പാറ ക്ഷേത്രം, തെക്കുംഭാഗം ശ്രീധര്‍മ ശാസ്താക്ഷേത്രം, മുതലക്കോടം മഹാദേവ ക്ഷേത്രം, അണ്ണായിക്കണ്ണം ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നും കാഞ്ഞിരംപാറ, കാപ്പിത്തോട്ടം, മലങ്കര വൃന്ദാവന ബാലഗോകുലങ്ങളില്‍ നിന്നും ആരംഭിച്ച ശോഭായാത്രകള്‍ നഗരത്തില്‍ സംഗമിച്ചു. തുടര്‍ന്ന് മഹാശോഭായാത്രയായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കു നീങ്ങി. രാധാ-കൃഷ്ണ വേഷധാരികളായ ബാലികാ ബാലന്മാരും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും പഞ്ചവാദ്യവും ആട്ടക്കാവടിയും പമ്പമേളവും നാദസ്വരവും താലപ്പൊലിയും ഭജനസംഘങ്ങളും ശോഭായാത്രയ്ക്കു കൊഴുപ്പേകി. ബാലഗോകുലം പ്രവര്‍ത്തകരുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ തയാറാക്കിയ വിവിധ നിശ്ചല ദൃശ്യങ്ങള്‍ ശോഭായാത്രയ്ക്കു മാറ്റുകൂട്ടി. നരസിംഹാവതാരം, ആലിലക്കണ്ണന്, വെണ്ണ കട്ടുതിന്നുന്ന കണ്ണന്, കുചേലന് തുടങ്ങിയ നിശ്ചല ദൃശ്യങ്ങള്‍ മനംകവര്‍ന്നു. ഏഴുമണിയോടെ മഹാശോഭായാത്ര ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ദീപാരാധനയും അവില്‍പ്പൊതി വിതരണവും നടന്നു. രാത്രി 12 ന് ക്ഷേത്രത്തില്‍ ദര്‍ശന പ്രാധാന്യമേറിയ ശ്രീകൃഷ്ണാവതാര പൂജ ഉണ്ടായിരുന്നു.
-
-
-
- ഹൈറേഞ്ച് ഹര്‍ത്താല്‍: മുഖ്യമന്ത്രി ഇടപെടണമെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ 13, 14 തീയതികളില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി 48 മണിക്കൂര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ച് പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്കു പട്ടയം നല്‍കുന്നതിനുളള തടസങ്ങള്‍ നീക്കാനും പട്ടയം നല്‍കാനും മേയ് 12 നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചെങ്കിലും തുടര്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. കര്‍ഷകരുടെ ന്യായമായ ഈ ആവശ്യത്തിന് യു.ഡി.എഫ് പിന്തുണ നല്കുന്ന ഈ കാര്യത്തില്‍ സര്‍ക്കാര്‍ നടപടി ഇനിയും വൈകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 1.1.77 നുമുന്പ് ഭൂമി കൈവശമുള്ള എല്ലാകര്‍ഷകര്‍ക്കും പട്ടയം നല്‍കാനുളള തീരുമാനം എ.കെ.ആന്റണി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. പിന്നീട് അധികാരത്തില്‍വന്ന എല്ലാ സര്‍ക്കാരുകളും ഈ തീരുമാനം പൂര്‍ണമായി അംഗീകരിക്കുകയും പട്ടയം നല്‍കുകയും ചെയ്തു. പിന്നീട് കോടതിവിധിമൂലം പട്ടയവിതരണം നിലച്ചു. അനുകൂലമായ സുപ്രീംകോടതിവിധി പിന്നീടു വന്നെങ്കിലും പട്ടയം നല്കുന്നതില് ഗുരുതരമായ കാലതാമസം വരുത്തിയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
-
-
- ബാങ്ക് പലിശകള്‍ സുതാര്യമാക്കണം; പി. ടി. തോമസ് എം. പി.
ഇടുക്കി: വിവിധ വായ്പകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്ന പലിശ നിരക്കില്‍ കൂടുതല്‍ വ്യക്തതയും സുതാര്യതയും ഉണ്ടാകണമെന്ന് പി. ടി. തോമസ് എം. പി. ലോകസഭയില്‍ ആവശ്യപ്പെട്ടു. ബാങ്കുകള്‍ പരസ്യത്തില്‍ പറയുന്ന നിരക്കില്‍ അല്ല പലിശ ഈടാക്കുന്നത്. സാധാരണ പലിശ നിരക്ക് പരസ്യപ്പെടുത്തുകയും കൂട്ടുപലിശ ഈടാക്കുകയും ആണ് ബാങ്കുകള്‍ ചെയ്യുന്നത്. ഇതുമൂലം വായ്പ എടുക്കുന്നവര്‍ ഉയര്‍ന്ന പലിശയാണ് നല്‍കേണ്ടി വരുന്നത്. ഇതിനുപുറമെ മറ്റു നിരവധി ചാര്‍ജ്ജുകളും ബാങ്കുകള്‍ വായ്പയിന്മേല് ഈടാക്കുന്നു. പലിശനിരക്കിലെ അവ്യക്തതമൂലം കേന്ദ്ര ഗവണ്മെന്റ് കാര്‍ഷിക വായ്പകള്‍ക്കു പ്രഖ്യാപിച്ച രണ്ടു ശതമാനം റിബേറ്റിന്റെ പ്രയോജനം കര്‍ഷകര്‍ക്കു ലഭിക്കുകയുണ്ടായില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധയുണ്ടാവണമെന്നും, പരസ്യപ്പെടുത്തുന്ന നിരക്കില്‍ മാത്രം പലിശ ഈടാക്കാന്‍ ബാങ്കുകള്‍ക്കു നിര്‍ദ്ദേശം നല്‍കണമെന്നും പി. ടി. തോമസ് ലോകസഭയില്‍ റൂള്‍ 377 അനുസരിച്ച് ഉന്നയിച്ച സബ്മിഷന് ആവശ്യപ്പെട്ടു.
-
-
- സൈന്‍ ബോര്‍ഡിലും പോസ്റ്റര്‍..............
തൊടുപുഴ ടൗണില്‍ സ്ഥലം രേഖപ്പെടുത്തിയ സൈന്‍ ബോര്‍ഡിലെ ആരോമാര്‍ക്കില്‍ പോസ്റ്റര്‍ ഒട്ടിച്ച നിലയില്‍.
-
-
- കരിമണ്ണൂര്‍ ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷം; പരിഹരിക്കാന്‍ നടപടിയില്ല
കരിമണ്ണൂര്‍: ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. പരിഹരിക്കാന്‍ നടപടിയില്ലാത്തതുമൂലം യാത്രക്കാര്‍ ദുരിതത്തിലായി. കരിമണ്ണൂര്‍ ടൗണ്‍മുതല്‍ സൊസൈറ്റി ജംഗ്ഷന്‍വരെയും തൊമ്മന്‍കുത്ത് റോഡിലുമാണ് ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുന്നത്. അനധികൃത പാര്‍ക്കിംഗും ഫുട്പാത്ത് കൈയേറിയുള്ള കച്ചവടവുമാണ് ഗതാഗതക്കുരുക്കിനു കാരണമാകുന്നത്. സൊസൈറ്റി ജംഗ്ഷനിലാണ് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. പോസ്റ്റോഫീസ്, ട്രഷറി, ആശുപത്രി, സര്‍വീസ് സഹകരണ ബാങ്ക്, മാവേലി സ്റ്റോര്‍, ബീവറേജസ് മദ്യവില്‍പ്പനകേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ ഗതാഗതക്കുരുക്കുമൂലം ജനങ്ങള്‍ക്ക് യാത്രചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ്. ചികിത്സതേടി ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കാണ് ഏറെ ദുരിതം. ഗതാഗതക്കുരുക്ക് മൂലം ആശുപത്രി വളപ്പില്‍ പ്രവേശിക്കാനാവാതെ രോഗികള്‍ക്ക് റോഡില്‍ കിടക്കേണ്ട സ്ഥിതിയാണ്. ബീവറേജസ് മദ്യവില്‍പ്പനശാലയില്‍ മദ്യം വാങ്ങാനെത്തുന്നവരുടെ വാഹനങ്ങള്‍ തോന്നുംപടി റോഡില്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഇവിടെ ഗതാഗതക്കുരുക്കിന് കാരണം. ഇതിനു പുറമെ കരിമണ്ണൂര്‍ ജംഗ്ഷന് മുതല്‍ സൊസൈറ്റി ജംഗ്ഷന് വരെ ഓട്ടോറിക്ഷകള്‍ റോഡി ന്റെ ഇരുവശത്തും പാര്‍ക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്കിനു കാരണമാകുന്നു. ടൂറിസ്റ്റ് കേന്ദ്രമായ തൊമ്മന് കുത്ത് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള ബസ്സ്റ്റോപ്പ് ടൗണിലെ ഗതാഗതക്കുരുക്കിനും കാരണമാകുന്നു. ജംഗ്ഷനില്‍ ബസുകള്‍ നിര്‍ത്തുന്നതുമൂലം മറ്റു ഭാഗങ്ങളിലേക്ക് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത സ്ഥിതിയുമുണ്ടാകുന്നു. നേരത്തെ ബസ്സ്റ്റാന്‍ഡ് നിര്‍മിക്കുന്നതിനായി നടപടികള്‍ ആരംഭിച്ചെങ്കിലും ഇതു പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഉടുമ്പന്നൂര്‍, തട്ടക്കുഴ, തൊമ്മന്‍കുത്ത്, വണ്ണപ്പുറം തുടങ്ങിയ ഭാഗങ്ങളിലേക്ക് ദിനംപ്രതി നിരവധി സര്‍വീസുകള്‍ നടത്തിവരുന്നുണ്ട്. ഈ ബസുകള്‍ ടൗണിലെ ബസ്സ്റ്റോപ്പില്‍ മിക്കപ്പോഴും നിര്‍ത്തേണ്ട സ്ഥി തിയാണ്. ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടര്‍ന്ന് തൊമ്മന്‍കുത്ത് ഭാഗങ്ങളിലേക്കുള്ള ബസ്സ്റ്റോപ്പ് ടൗണിന്റെ ഹൃദയഭാഗത്തുനിന്നും മാറ്റിയിരുന്നു. ഇത് ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനു സഹായിച്ചെങ്കിലും ഈ റൂട്ടിലും നിരവധി വാഹനങ്ങള്‍ റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്കുചെയ്യുന്നതുമൂലം വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. പലപ്പോഴും റോഡരുകില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ മറ്റു വാഹനങ്ങള്‍ ഉരസുന്നതും ഇതുസംബന്ധിച്ച് തര്‍ക്കവും പതിവാണ്. ഗതാഗതകുരുക്ക് പരിഹരിക്കാന്‍ അടിയന്തരമായി പഞ്ചായത്ത് അധികൃതര്‍ ടൗണ്‍ ഭാഗത്ത് ബസ്സ്റ്റാന് ഡ് നിര്‍മിച്ച് ഗതാഗതക്കുരുക്കിനു പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്. ബസില്‍നിന്നിറങ്ങുന്ന യാത്രക്കാരെ കയറ്റാന്‍ പരക്കംപായുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഓട്ടോറിക്ഷകള്‍ക്ക് പ്രത്യേക പാര്‍ക്കിംഗ് ഏരിയകള്‍ സ്ഥാ പിച്ച് തിരക്കുള്ള ഭാഗങ്ങളില്‍നിന്ന് ഇവയെ മാറ്റണമെന്നും സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനു പ്രത്യേക സ്ഥലം നിശ്ചയിക്കണമെന്നും ആവശ്യം ശക്തമാണ്. ടൗണി ന്റെ വികസനത്തിനനുസരിച്ച് ബൈപാസ് റോഡുകള്‍ നിര്‍മിക്കാത്തതും വാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിംഗ് ഏരിയകള്‍ കണെ്ടത്താത്തതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്.
-
- വിദേശ ഇന്ത്യാക്കാരുടെ സംഭാവന നിസ്തുലം; പി. ടി. തോമസ്
തൊടുപുഴ: ഇന്‍ഡ്യന്‍ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതില്‍ വിദേശ ഇന്ത്യാക്കാരുടെ സംഭാവന നിസ്തുലമാണെന്ന് പി. ടി. തോമസ് എം. പി. ലോകസഭയില്‍ ചൂണ്ടിക്കാണിച്ചു. വിദേശ ഇന്ത്യാക്കാര്‍ക്ക് വോട്ടവകാശം നല്കുന്ന ജനപ്രതിനിധ്യനിയമഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു പി. ടി. തോമസ് ഇന്‍ഡ്യയിലെ ഭരണാധികാരികള്‍ മാത്രമല്ല, അമേരിക്കയിലെയും, ബ്രിട്ടനിലെയും ഫ്രാന്‍സിലെയും, ഓസ്ട്രേലിയയിലെയും, പേര്‍ഷ്യയിലെയും ഭരണാധികാരികളും വിദേശ ഇന്ത്യാക്കാരുടെ സംഭാവനകളെ കൃതഞ്ജതയോടെ അനുസ്മരിക്കാറുളളത് അഭിമാനകരമായ കാര്യമാണ്. വിദേശ ഇന്ത്യാക്കാര്‍ക്ക് വോട്ടവകാശം ലഭിക്കുമെങ്കിലും അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുമോ എന്നതിനെക്കുറിച്ച് അവ്യക്തത ഉണ്ടെന്നും അതുപോലെ ഇന്റര്‍നെറ്റിലൂടെ വോട്ട് ചെയ്യാന്‍ അനുവദിക്കുമോ എന്നതും നിയമന്ത്രി വീരപ്പമൊയ്ലി വിശദീകരിക്കണമെന്നും പി. ടി. തോമസ് ആവശ്യപ്പെട്ടു. വിദേശ മലയാളികളുടെ കഷ്ടപ്പാടിന്റെയും, വിയര്‍പ്പിന്റേയും വിലയാണ് കേരളം നേടിയിരിക്കുന്ന സാമ്പത്തിക വളര്‍ച്ചക്കു നിദാനമെന്നും പി. ടി. തോമസ് എടുത്തു പറഞ്ഞു. കേരളത്തില്‍ ഭരണകക്ഷിയായ മാര്‍ക്സിസ്റ്റു പാര്‍ട്ടി നടത്തുന്ന ബൂത്തു പിടിത്തവും വോട്ടു ചെയ്യാന്‍ അനുവദിക്കാത്തതും ജനാധിപത്യത്തിന് അപമാനമാണെന്ന് പി. ടി. തോമസ് പറഞ്ഞു.
-
- ഡി.എ.പി.സി. ജില്ലാ കണ്വന്ഷന്
തൊടുപുഴ: ശാരീരികമായും, മാനസികമായും അംഗവൈകല്യം സംഭവിച്ചവരുടെ ഉന്നമനത്തിനായി കെ.പി.സി.സി. ആഭിമുഖ്യത്തില്‍ രൂപം കൊടുത്ത സംഘടനയാണ് ഡിഫറന്റിലി ഏബില്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസ് (ഡി.എ.പി.സി.) പി.ഡബ്യു.ഡി. റസ്റ്റ് ഹൗസില്‍ നടന്ന പൊതുയോഗത്തില്‍ ഡി.എ.പി.സി. ജില്ലാ കണ്‍വീനര്‍ വി.പി.ജയപാല്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് റോയി കെ.പൗലോസ് ഉദ്ഘാടനം ചെയ്തു. പൊതുയോഗത്തില്‍ ഏഴ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. വികലാംഗ പെന്ഷന് 250 രൂപയില്‍ നിന്നും 300 രൂപയാക്കിയത് കുടിശിഖ തീര്‍ത്ത് വിതരണം ചെയ്യാനുളള നടപടികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതുവരെയും പഞ്ചായത്തുകളില്‍ ഓണത്തിനു മുമ്പ് കൊടുത്തു തീരാത്ത പെന്ഷന് റംസാന് മുമ്പ് കൊടുത്തു തീര്‍ക്കുക, വികലാംഗര്‍ക്ക് എ.പി.എല്‍, ബി.പി.എല്‍. തരംതിരിവില്ലാതെ 2 രൂപാ നിരക്കില്‍ റേഷന്‍ അരി വിതരണം നടത്തുക, പ്രൈവറ്റ് ബസ്സിലെ കണ്സഷന് അപാകതകള്‍ പരിഹരിക്കുന്നതിന് ആര്.ഡി.ഒ. മുഖാന്തരം നടപടികള്‍ സ്വീകരിക്കുക, അതാതു പഞ്ചായത്തുകളില്‍ മെഡിക്കല്‍ ബോര്‍ഡ് വിളിച്ചു കൂട്ടി വികലാംഗര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുക, ഡി.എ.പി.സിയുടെ ജില്ലാ സമ്മേളനം രണ്ടുമാസത്തിനുളളില്‍ നടത്താന്‍ തീരുമാനിച്ചു., ജില്ലാ പ്രവര്‍ത്തനങ്ങള്‍ ബ്ലോക്കുതലത്തില്‍ പ്രകോപിപ്പിക്കുന്നതിനുവേണ്ടി 6 ബ്ലോക്ക് കണ്‍വീനര്‍മാരെ ചുമതലപ്പെടുത്തി. ഡി.സി.സി. ജനറല്‍ സെക്രട്ടറിമാര്‍ ജോണ്‍ നെടിയപാല, കെ.വി.സിദ്ധാര്ത്ഥന്, തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് ടി.ജെ.ജോസഫ്, മണ്ഡലം പ്രസിഡന്റ് കെ.ജി.സജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡി.എ.പി.സി. മെമ്പര്‍ ബെന്നി മാത്യു സ്വാഗതവും, ജോര്‍ജ് നന്ദിയും പറഞ്ഞു.
-
- മുട്ടം -ചള്ളാവയല്‍ റോഡ് ചെളിക്കുളമായി; റോഡിലെ ഗര്‍ത്തങ്ങള്‍ അപകടമൊരുക്കുന്നു
മുട്ടം: വയല്‍ ഉഴുതുമറിച്ചതിനു തുല്യമാണ് മുട്ടം- ചള്ളാവയല്‍ റോഡ്. ചെളിയില്‍ കുളിക്കാതെ ഇതിലെ കടന്നുപോകുന്നത് അസാധ്യം. ഈ റോഡിന്റെ ഇരുവശത്തും താമസിക്കുന്നവര്‍ക്ക് രാത്രിയിലും ഉറക്കമില്ല. കാരണം അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാന്‍ ഇറങ്ങിവരണം. തൊടുപുഴ- ശബരിപാതയില്‍ മുട്ടം മുതല്‍ ചള്ളാവയല്‍ വരെയുള്ള ഭാഗമാണ് വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകടക്കെണി ഒരുക്കിയിരിക്കുന്നത്. മുട്ടത്തുനിന്നും മറ്റത്തിപ്പാറയിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനു വേണ്ടി റോഡ് വെട്ടിപ്പൊളിച്ചതാ ണ് നാട്ടുകാരെയും യാത്രക്കാരെയും വലച്ചിരിക്കുന്നത്. റോഡിന്റെ ഒരു വശം മുഴുവന്‍ വെട്ടിപ്പൊളിച്ചു. എന്നിട്ട് മണ്ണിട്ട് മൂടി. എന്നാല്‍ റോഡ് നന്നാക്കാന്‍ തയാറായില്ല. ഇതോടെ റോഡിന്റെ ഒരു ഭാഗം മുഴുവന്‍ താഴ്ന്നു. നാട്ടുകാര്‍ കല്ലിട്ട് കുറെ ഭാഗം ഉയര്‍ത്തി നോക്കിയെങ്കിലും മഴ പെയ്തതോടെ വീണ്ടും കുളമായി. മൂന്നാര്‍, ഇടുക്കിഡാം മേഖലയിലേക്കും തൊടുപുഴയിലേക്കും ശബരിമലയിലേക്കും കോട്ടയത്തേക്കും സുഗമമായി യാത്ര ചെയ്തിരുന്ന വിവിധ സ്ഥലങ്ങളിലുള്ളവര്‍ക്ക് ഇതിലെ യാത്ര ചെയ്യാന്‍ ഭയമാണ്. തുടങ്ങനാട് സെന്റ് തോമസ് ഹൈസ്കൂള്‍, എല്‍പി സ്കൂള്‍, ഇംഗ്ലീഷ് മീ ഡിയം സ്കൂള്‍, ഷന്താള്‍ ജ്യോതി ഇംഗ്ലീഷ് മിഡിയം സ്കൂള്‍, എന്‍ജിനീയറിംഗ് കോളജ്, പോളി ടെക്നിക് തുടങ്ങിയ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഏറെ വലയുകയാണ്. ഇതു കൂടാതെ കോടതിയിലേക്ക് വരുന്നവര്‍ക്കും ബുദ്ധിമുട്ട് നേരിടുന്നു. ഒരു വാഹനത്തിന് മറ്റൊരുവാഹനത്തിന് സൈഡ് കൊടുക്കാന്‍ ഇ വിടെ സാധിക്കില്ല. കാരണം ഒരു വാഹനം മണ്ണില്‍ താഴുമെന്ന് ഉറപ്പാണ്. റോഡിന്റെ സ്ഥിതി അറിയാതെ അതിവേഗത്തില്‍ വന്ന വാഹനങ്ങളെല്ലാം അപകടത്തില്‍പ്പെട്ടിട്ടുണ്ട്. രാത്രികാലങ്ങളിലാണ് അപകട സാ ധ്യത ഏറുന്നത്. എന്നാല്‍ വാഹനയാത്രക്കാരുടെ ഭാഗ്യം കൊ ണ്ട് അപകടങ്ങള്‍ ഒഴിഞ്ഞു പോകുകയാണെന്ന് നാട്ടുകാര്‍ പറയൂന്നു. പഞ്ചായത്തോ, പൊതുമരാമത്ത് വകുപ്പോ ഈറോഡിലേക്ക് തിരിഞ്ഞ് നോക്കുന്നില്ല. എന്തെങ്കിലും തിരുമാനം ഉണ്ടായില്ലെങ്കില്‍ പ്രത്യക്ഷസമരവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
-
- വെങ്ങല്ലൂര്‍ ജംഗ്ഷന് വികസനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു
തൊടുപുഴ: വെങ്ങല്ലൂര്‍ ജംഗ്ഷന് വികസനവുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു. ഇതോടെ യാത്രാക്ലേശം രൂക്ഷമായി. വെ ങ്ങല്ലൂര്‍ - കോലാനി ബൈ പാസ് റോഡിന്റെ നിര്‍മാണവും മന്ദഗതിയിലാണ്. ജംഗ്ഷന് വികസിപ്പിക്കുന്നതിന്റെ ഭാഗമായി വെങ്ങല്ലൂര്‍ - കലൂര്‍ റോഡിന്റെ വീതി വര്‍ധിപ്പിക്കുന്നതിനു മണ്ണ് നീ ക്കം ചെയ്തിരുന്നു. എന്നാല്‍, മഴ ആരംഭിക്കുന്നതിനുമുമ്പ് ടാറിംഗ് നടത്താന്‍ സാധിക്കാത്തതുമൂലം ഈ ഭാഗം ചെളിക്കുണ്ടായി മാറി. ഇത് വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ ക്കും ഏറെ ബുദ്ധിമുട്ടായി. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ സോളിംഗ് നടത്തി. എന്നാല്‍ വാഹനങ്ങള്‍ നിരന്തരമായി സര്‍വീസ് ആരംഭിച്ചതോ ടെ കുഴികള്‍ രൂപപ്പെട്ടു. ഇരുചക്രവാഹനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് ദുരിതമായിരിക്കുകയാണ്.വെങ്ങല്ലൂര്‍ - കോലാനി ബൈപാസ് റോഡ് നിര്‍മാണവും മന്ദഗതിയിലാണ്. ഗുണമേന്മയോടെ ബൈപാസ് റോഡ് നിര്‍മിക്കുന്നതിനുള്ള ശ്രമമാണ് നടന്നുവരുന്നതെങ്കിലും കാലതാമസം നാട്ടുകാര്‍ക്ക് വിനയായിരിക്കുകയാണ്. വെങ്ങല്ലൂര്‍ പാലത്തിന്റെ നിര്‍മാണം നേര ത്തെ പൂര്‍ത്തീകരിച്ചിരുന്നുവെങ്കിലും ബൈപാസ് റോഡിന്റെ അഭാവംമൂലം വര്‍ഷങ്ങളോളം പാലം അനാഥമായിക്കിടക്കുകയാണ്. പിന്നീട് ബൈപാസ് റോഡിനായി സ്ഥലം ഏറ്റെടുക്കുകയും റോഡിന്റെ നിര്‍മാണം ആരംഭിക്കുകയും ചെയ്തു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആ രംഭിച്ചിട്ട് ഏറെ നാളായെങ്കിലും നിര്‍മാണം പൂര്‍ത്തീകരിക്കാത്തത് പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്.നഗരത്തില്‍ ഗതാഗതക്കുരുക്ക് വര്‍ധിച്ചുവരുമ്പോഴാണ് നിര്‍മാണം ഇഴയുന്നത്. വാഹനങ്ങളുടെ പെരുപ്പവും ബൈപാസ് റോഡുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കാത്തതുമാണ് ഗതാഗതക്കുരുക്കിനു ഇടയാക്കുന്നത്. കുരുക്ക് രൂക്ഷമായതോടെ വെങ്ങല്ലൂര്‍ - മങ്ങാട്ടുകവല നാലുവരിപാതയിലൂടെ ഭാരവണ്ടികള്‍ തിരിച്ചുവിട്ടിരുന്നു ഇത് ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സഹായകമായിരുന്നു. വെങ്ങല്ലൂര്‍, കോലാനി റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചാല്‍ മൂവാറ്റുപുഴ റോഡില്‍നിന്നും പാലാ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ തിരിച്ചുവിട്ട് നഗരത്തിലെ കുരുക്ക് കുറയ്ക്കാനാവും. വെങ്ങല്ലൂര്‍ - കോലാനി റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നത് യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ബുദ്ധിമുട്ടായിരിക്കുകയാണ്. റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കപ്പെട്ടാല്‍ വെങ്ങല്ലൂര്‍ ജംഗ്ഷന്റെ വികസനം ദ്രുതഗതിയിലാകും.
-
- ഇളംദേശത്ത് അനര്‍ഹനു ഭവന സഹായം; നപ്രതിനിധികളില്നിന്നു തുക തിരിച്ചുപിടിക്കും
ഇടുക്കി: അനര്‍ഹനായ ഗുണഭോക്താവിനു ഐ.ഐ.വൈ ഭവന നിര്‍മാണ പദ്ധതിയില്‍ അനുവദിച്ച തുക ജനപ്രതിനിധികളില്‍നിന്നു തിരിച്ചു പിടിക്കാന്‍ ഓംബുഡ്സ്മാന് ഉത്തരവ്. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയംഗങ്ങള്‍ക്കും മൂന്നു പഞ്ചായത്തു പ്രസിഡന്റുമാര്ക്കുമെതിരേയാണ് ഉത്തരവ്. വണ്ടമറ്റം കുന്നത്ത് സജി ജോസഫിനു 2007 മാര്‍ച്ച് ഏഴിലെ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയാണ് സഹായം നല്കാന് തീരുമാനിച്ചത്. 27400 രൂപയാണ് അനുവദിച്ചത്. ഇതില്‍ 2284 രൂപ വീതം പന്ത്രണ്ടുപേരില്നിന്ന് ഈടാക്കും. ഇതിനു പുറമെ പതിനെട്ടു ശതമാനം പലിശ വിഹിതവും നല്കാന് ബി.ഡി.ഒ ജനപ്രതിനിധികള്‍ക്കു കത്തുനല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നാലുപേര്‍ തുക അടച്ചു. ഏഴു ദിവസത്തിനകം നഷ്ടപരിഹാരം നല്കാന് അനുവദിച്ച കാലാവധി ഇന്നലെ അവസാനിച്ചു. കമ്മിറ്റിയുടെ തീരുമാനം നിയമവിരുദ്ധമാണെന്നു ഓംബുഡ്സ്മാന് കണ്ടെത്തി. പഞ്ചായത്ത് രാജ് ആക്ട് 191 (2) വകുപ്പുപ്രകാരമാണ് നടപടി. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ജോര്‍ജ് അഗസ്റ്റിന് (കരിമണ്ണൂര്‍), ഷൈനി അഗസ്റ്റിന് (വണ്ണപ്പുറം), എന്‍.വി. വര്‍ക്കി നിരപ്പേല്‍ (വെള്ളിയാമറ്റം) എന്നിവരും ബ്ലോക്ക് മെമ്പര്‍മാരായ കെ.കെ. ശിവരാമന്, ഡോളി ജോയി, പി.ടി. ജോസഫ്, അഡ്വ. സാബു എബ്രാഹം, സി.പി. കൃഷ്ണന്, സില്‍വി തോമസ്, ശോഭാ രാജന്, രാജീവ് ഭാസ്കരന് എന്നിവരോടാണു തുക അടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
-
-
- വിനോദസഞ്ചാരികള്‍ ഏറിയിട്ടും ജലാശയങ്ങളില്‍ സുരക്ഷാസംവിധാനം പരിമിതം
കട്ടപ്പന: ഇടുക്കി ജില്ലയിലെ ജലാശയങ്ങളില്‍ പൊലിയുന്ന ജീവനുകളുടെ എണ്ണം വര്‍ധിക്കുമ്പോഴും ജില്ലയില്‍ രക്ഷാമാര്‍ഗങ്ങള്‍ പരിമിതം. ജില്ലയിലെ ജലാശയങ്ങളിലെ വെള്ളത്തിന്റെ പ്രത്യേകതകള്‍ അറിയാത്ത അന്യജില്ലകളില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെടുന്നവരിലേറെയും. എന്നാല്‍, അപകടസാധ്യതയുള്ള മേഖലകളില്‍ വിനോദസഞ്ചാരികളെ ഇക്കാര്യത്തില്‍ ബോധവല്‍ക്കരിക്കുന്നതിനും അപകടമുണ്ടായാല്‍ രക്ഷാനടപടികള്‍ സ്വീകരിക്കുന്നതിനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം.ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെയെല്ലാം ആകര്‍ഷകം ഇതോടനുബന്ധിച്ചുള്ള ജലാശയങ്ങളാണ്. തേക്കടി തടാകം, മൂന്നാറിലെ മാട്ടുപ്പെട്ടി, കുണ്ടള, ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളി എന്നിവ കൂടാതെ ചെറുതടാകങ്ങളും നദികളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നവയാണ്. നാട്ടിന്‍പുറത്തെ ചൂടില്‍നിന്നു ഭിന്നമായ കാലാവസ്ഥയും ബോട്ടുസവാരിയും തീരക്കാഴ്ചകളുമാണ് ഇവിടേക്കു സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകം.പ്രകൃതിയുടെ മനോഹാരിതയില്‍ മനംമയങ്ങുമെങ്കിലും ഇവിടങ്ങളിലെല്ലാം അപകടം പതിയിരിക്കുന്നു. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കുണ്ടളയില്‍ അഞ്ചു യുവാക്കളുടെ ജീവന് പൊലിഞ്ഞത്. തേക്കടിയില്‍ 46 പേരുടെ ജീവന് കവര്‍ന്ന ബോട്ടപകടത്തിന് ഒരു വയസ്സു തികയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം. അഞ്ചുരുളിയില്‍ കട്ടപ്പനയിലെ സ്കൂള്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചത് ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ്. ചപ്പാത്ത് ഹെലിബറിയയില് പെരിയാറിന്റെ അഗാധതയില്‍ കൊട്ടാരക്കര സ്വദേശിയായ യുവാവ് മുങ്ങിമരിച്ചിട്ട് അധികനാളുകളായില്ല. രണ്ടു വര്‍ഷം മുന്‍പ് ഏറ്റുമാനൂര്‍ സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയും പെരിയാറ്റില്‍ മുങ്ങിമരിച്ചിരുന്നു. മൂന്നാറിലെ ആറ്റുകാട് വെള്ളച്ചാട്ടവും ഒന്നില്‍ക്കൂടുതല്‍ മരണത്തിനു വേദിയായി.മലയോര ജില്ലയിലെ ജലാശയങ്ങളെക്കുറിച്ച് അവഗാഹമില്ലാത്ത അന്യജില്ലകളില്നിന്നുള്ളവരാണ് ഇവിടെയെത്തി അപകടത്തില്‍പ്പെട്ട് ഉറ്റവര്‍ക്കു തീരാവേദനയായിത്തീരുന്നത്. കൊടുംതണുപ്പും സാന്ദ്രത കൂടിയ വെള്ളവുമാണ് ഇവിടത്തെ പ്രത്യേകത. തണുത്തുറഞ്ഞിരിക്കുന്ന വെള്ളത്തിന്റെ അപകടം മനസ്സിലാക്കാതെ കുളിക്കാനിറങ്ങുന്നവര്‍ പിന്നീടു ചേതനയറ്റ ശരീരമായാണു കരയ്ക്കു കയറുന്നത്. എന്നാല്‍, അപകടസാധ്യതയുള്ള മേഖലകളില്‍ ഇതിനെക്കുറിച്ചു മുന്നറിയിപ്പു നല്‍കാന്‍തക്ക സംവിധാനങ്ങള്‍ കാര്യമായി ഏര്‍പ്പെടുത്താത്തതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തില്‍ ജില്ലയില്‍ മുങ്ങിമരണങ്ങള്‍ പെരുകുമ്പോഴും രക്ഷാദൗത്യത്തിനു കാര്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇനിയും സാധിച്ചിട്ടില്ല. മുങ്ങല്‍ വിദഗ്ധരുടെ കുറവാണു പ്രധാന പോരായ്മ. ഇടുക്കി ജില്ലയുടെ പ്രത്യേകത കണക്കിലെടുത്ത് അഗ്നിശമനസേനാ വിഭാഗത്തില്‍ മുങ്ങല്‍ വിദഗ്ധരെയും ഇവര്‍ക്ക് ആവശ്യമായ സംവിധാനങ്ങളും ഒരുക്കണമെന്ന ആവശ്യം തേക്കടി ദുരന്തമുണ്ടായപ്പോള്മുതല് ശക്തമാണ്. വെള്ളത്തിലുള്ള അപകടം എവിടെയുണ്ടായാലും തദ്ദേശവാസികളായ നാട്ടുകാരായിരിക്കും പലപ്പോഴും രക്ഷകര്‍. വെള്ളത്തില്‍ അകപ്പെടുന്നവരെ കണ്ടെത്താന്‍ ആകെയുള്ള ഉപകരണം പാതാളക്കരണ്ടി മാത്രമാണ്. തണുത്തുറഞ്ഞ വെള്ളത്തില്‍ ആഴത്തില്‍ മുങ്ങണമെങ്കില്‍ വൈദഗ്ധ്യം ലഭിച്ച മുങ്ങല്‍വിദഗ്ധരും ആധുനിക ഉപകരണങ്ങളും വേണ്ടിവരും. ഇവരുടെ അഭാവത്തില്‍ വെള്ളത്തിലകപ്പെടുന്നവരുടെ മൃതദേഹം പലപ്പോഴും കണ്ടെത്തുന്നത് ദിവസങ്ങള്‍ക്കുശേഷമാണ്.അഗ്നിശമന സേനയില്‍ മുങ്ങലിനും നീന്തലിനും പരിശീലനം നല്കാന് പദ്ധതിയുണ്ടെങ്കിലും ഇതിനുള്ള നടപടികള്‍ കാര്യമായി പുരോഗമിച്ചിട്ടില്ല. ഈ കുറവു നികത്തുന്നതിനായി ഹോം ഗാര്‍ഡുകളെ തിരഞ്ഞെടുക്കുമ്പോള്‍ മുങ്ങലിലും നീന്തലിലും പ്രാവീണ്യമുള്ളവര്‍ക്കു മുന്‍ഗണന നല്‍കുന്നുണ്ട്. എങ്കിലും, വെള്ളത്തില്‍ ആഴത്തില്‍ മുങ്ങുന്നതിനുള്ള ആധുനിക ഉപകരണങ്ങളും അടിയന്തരാവശ്യമാണ്.
-
-
- ഓട നിര്‍മ്മാണം അനന്തമായി നീളുന്നു വ്യാപാരികള്‍ കടലാസ് വളളം ഇറക്കി പ്രതിഷേധിച്ചു
തൊടുപുഴ: നഗരത്തില്‍ ഗതാഗത കുരുക്കും യാത്രാദുരിതവും വര്‍ധിക്കുമ്പോഴും നഗരമധ്യത്തില്‍ ആരംഭിച്ച ഓട നിര്‍മാണം അനന്തമായി നീളുന്നതില്‍ പ്രതിഷേധിച്ച് അമ്പലം ബൈപാസ് ജംക്ഷനിലെ ഓടയില്‍ കടലാസുകൊണ്ടുള്ള വള്ളം ഇറക്കി വ്യാപാരികളും നഗരവാസികളും പ്രതിഷേധിച്ചു.ബൈപാസ് ജംക്ഷനില്‍ ഓട നിര്‍മാണവും കലുങ്ക് നിര്‍മാണവും ആരംഭിച്ചിട്ടു രണ്ടു മാസമായി. പകുതി ഭാഗം പൂര്‍ത്തിയാക്കിയെങ്കിലും ബാക്കി ഭാഗം പണികള്‍ രണ്ടാഴ്ചയായി നടത്തുന്നില്ലെന്നു വ്യാപാരികള്‍ പറയുന്നു.് അധികൃതരെ അറിയിച്ചെങ്കിലും പണികള്‍ പെട്ടെന്ന് തീര്‍ക്കുന്നതിനുള്ള യാതൊരു നടപടിയുമുണ്ടായില്ല. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും താറുമാറായി.? മുവാറ്റുപുഴ ഭാഗത്തേക്കുള്ള ബസുകളും മറ്റ് വാഹനങ്ങളും ഓടുന്ന ബൈപാസില്‍ ഓട നിര്‍മാണം ആരംഭിച്ചതോടെ നഗരത്തിലേക്കു വരുന്ന വാഹനങ്ങളും ഭാരം കയറ്റിയ ലോറികളും പഴയ റോഡിലൂടെ തിരിച്ചു വിട്ടതോടെ നഗരത്തില്‍ ഗതാഗത കുരുക്കും വര്‍ധിച്ചു.ഓട നിര്‍മാണത്തിനായി വഴിയില്‍ മണ്ണും കല്ലും നിരത്തിയതോടെ ഈ ഭാഗത്തെ വ്യാപാരികളുടെ കച്ചവടവും ഇല്ലാതായി. മഴ ശക്തമായതോടെ ഈ ഭാഗം ചെളിക്കുണ്ടായി മാറി. കാല്‍നടക്കാര്‍ക്കുപോലും പോകാനാവാത്ത സ്ഥിതിയാണ്. വ്യാപാരികളും നഗരവാസികളും ഇന്നലെ കടലാസുവള്ളവുമായി പ്രതിഷേധത്തിനെത്തിയതു കാണാന്‍ നിരവധി ജനങ്ങളും എത്തിയിരുന്നു







